ഗള്‍ഫില്‍ പരക്കെ ആക്രമണം; ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ച്‌ യുഎഇയും കുവൈത്തും

ദുബായ്: ഗള്‍ഫ് മേഖലയില്‍ ആശങ്ക പരത്തി വീണ്ടും ആക്രമണ ശ്രമങ്ങള്‍. ഇറാന്‍റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി യുഎഇയും കുവൈത്തും സ്ഥിരീകരിച്ചു.

കനത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഇറാനില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ യുഎഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്ഫോടന ശബ്ദങ്ങള്‍ മിസൈലുകള്‍ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണ ഭീഷണിയെ തുടർന്ന് യുഎഇയിലുടനീളമുള്ള താമസക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് അധികൃതർ ആദ്യഘട്ടത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നല്‍കുന്ന അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ മിസൈലുകള്‍ തകർത്തതിന് പിന്നാലെ, രാജ്യം ഇപ്പോള്‍ പൂർണ്ണമായും സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ മൊബൈല്‍ അലർട്ട് അധികൃതർ പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യത്തില്‍ സഹകരിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച അധികൃതർ ജനജീവിതം സാധാരണ നിലയിലായതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും