മ്യാൻമര്‍ ഭൂകമ്പം: മരണ സംഖ്യ 694 ആയി ഉയര്‍ന്നു, 1,670 പേര്‍ക്ക് പരിക്കേറ്റു, ട്രെയിൻ സര്‍വീസുകള്‍ തടസ്സപ്പെട്ടു, ബാങ്കോക്കില്‍ സ്കൂളുകള്‍ അടച്ച്‌ പൂട്ടി

നയ്പിഡാവ്: ശക്തമായ ഭൂകമ്പത്തിന് ശേഷം മ്യാൻമറിനും തായ്‌ലൻഡിനും സഹായഹസ്തവുമായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

മ്യാൻമറിലുണ്ടായ വൻ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 694 ആയി ഉയർന്നതായും 1,670 പേർക്ക് പരിക്കേറ്റതായും രാജ്യത്തെ ഭരണകക്ഷിയായ ഭരണകൂടം ശനിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ച മധ്യ മ്യാൻമറിലെ സാഗൈംഗ് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിൻ്റെ വലിയ ഭാഗങ്ങളില്‍ വൻ നാശത്തിന് കാരണമായി.

അതേസമയം, ഭൂകമ്പം നാശം വിതച്ച മ്യാൻമറിലേക്ക് ഇന്ത്യ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. ഇതില്‍ ടെൻറുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകള്‍, ശുചിത്വ കിറ്റുകള്‍, സോളാർ ലാമ്ബുകള്‍, ജനറേറ്റർ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ബാങ്കോക്കില്‍ നിർമ്മാണത്തിലിരുന്ന ഒരു അംബരചുംബി തകർന്നു വീണതിനെ തുടർന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സാഗൈങ്ങ് നഗരത്തിൻ്റെ വടക്കുപടിഞ്ഞാറായി 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കുറഞ്ഞ ആഴത്തിലായിരുന്നുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. മിനിറ്റുകള്‍ക്ക് ശേഷം അതേ പ്രദേശത്ത് 6.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി.

*ഐ. പി. സി പിളരുമോ ?*