ഭാരത ക്രൈസ്തവരുടെ വേദന അറിഞ്ഞ ട്രംപ്; നോർത്തിന്ത്യൻ ക്രൈസ്തവർ ആശ്വാസത്തിൽ

ഇന്ത്യയിലെ സുവിശേഷകരെ പീഢിപ്പിച്ച് കള്ളക്കേസുകൾ ഉണ്ടാക്കി ജയിലിലടച്ചതിനെ തിരെ ട്രംപിൻ്റെ ഇടപെടലുകൾ ഉണ്ടായതായി തെഹൽക മാത്യു ശാമുവൽ. മോദിയുടെ ഫ്രാൻസ് വഴിയുള്ള അമേരിക്കൻ യാത്ര ഈ മാസം 12 നായിരുന്നു. അതിന് മുമ്പെ 9-ന് മണിപ്പൂർ മുഖ്യമന്ത്രിയെക്കൊണ്ട് രാജിവയ്പ്പിച്ചു. 700 ഓളം പാസ്റ്റർമാരെ ജയിൽ മോചിതരാക്കി. കേസുകൾ പിൻവലിച്ചു. മാത്രമല്ല ക്രിസ്ത്യാനികളെ ആക്രമിച്ച ഹിന്ദു തീവ്രവാദികൾക്കെതിരെ കേസും എടുത്തതായി മാത്യു ശാമുവൽ തുടർന്ന് പറയുന്നു.

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആയിരുന്നു. ട്രംപിൻ്റെ നേതൃത്വത്തിൽ വന്ന ഭരണ സമിതി നേരിട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടത് മണിപ്പൂരിൽ നിങ്ങൾ സമാധാനം കൊണ്ടുവന്നേ മതിയാകൂ എന്നാണ്.മാത്രവുമല്ല അതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ട്രംപിൻ്റെ ഈ ഇടപെടലിന്റെ ഭാഗമാണ് വീരേന്ദ്ര സിംഗിനെ വിളിച്ചുവരുത്തി രാജി കയ്യോടെ വാങ്ങിയത്.

ട്രംപിന്റെ രാഷ്ട്രീയ പാർട്ടിയിൽ ഉന്നത പദവികൾ വഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ ഉണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സമുദായത്തിനെതിരെയുള്ള അതിക്രമങ്ങൾ വളരെ വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ത്യ ഗവൺമെൻ്റിന് അമേരിക്ക നൽകിയ താക്കീതിന്റെ ഫലമായി അനിവാര്യമായ ചില നടപടികൾ കൈക്കൊണ്ടു. അതിൽ സുപ്രധാനമായും ‘മിണ്ടാതെ’ മണിപ്പൂരിനെ കെട്ടഴിച്ചുവിട്ട വീരേന്ദ്ര സിംങിൻ്റെ നടപടിയെക്കുറിച്ചായിരുന്നു.
അതാത് സംസ്ഥാനങ്ങൾ രൂപീകരിച്ച നയത്തിന്റെ ഭാഗമായി 1400 -പരം വിവിധ ക്രിസ്ത്യൻ മിഷണറിമാരെ വിവിധ ജയിലുകളിലായി അടച്ചിട്ടുണ്ട്.

പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇതിലേറെയും.ഇത്തരത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട ഏകദേശം 700 -ഓളം പേരെ വിട്ടയച്ചു. മാത്രമല്ല കേന്ദ്ര ഗവൺമെൻറ്, സംസ്ഥാന സർക്കാരുകൾക്ക് ഇത്തരത്തിലുള്ള കേസുകൾ എടുക്കരുതെന്ന നിർദേശവും നൽകി.ക്രിസ്ത്യൻ കമ്മ്യൂണിറ്റി ക്കെതിരെയുള്ള നടപടികളിൽ ട്രംപിന് കടുത്ത അതൃപ്തിയുണ്ട്. ഇന്ത്യൻ നിയമസംവിധാനങ്ങൾ അനുശാസിക്കുന്ന കേസുകൾക്ക് അപ്പുറം കള്ളക്കേസുകൾ ഉണ്ടാക്കി ഒരു കാരണവശാലും നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് കേന്ദ്രം നിർദേശവും നൽകി.

ക്രിസ്ത്യൻ മിഷനറിമാരെ വിട്ടയച്ചതിന് പുറമേ ബജ്രംഗ്ദൾ, സംഘപരിവാർ ഗ്രൂപ്പുകൾക്കെതിരെ 700 പരം കേസുകളും അതാത് സംസ്ഥാന സർക്കാരുകൾ എടുത്തു. ഇന്ത്യൻ നിയമമനുസരിച്ച് ജീവിക്കുന്ന ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ പെട്ടവരുടെ ആരാധനാ ലയങ്ങളും തകർക്കപ്പെട്ടു. പൊതുസ്ഥലങ്ങളിൽ ഇവരെ ആക്രമിച്ച

വർക്കെതിരെ നടപടി സ്വീകരിച്ചേ മതിയാ യൂവെന്ന് ട്രംപ് ആവശ്യപ്പെടുകയായിരുന്നു. ഹിന്ദുത്വവാദികളുടെ ഇത്തരം പ്രവണതകൾ ആഗോളതലത്തിൽ പ്രശ്നത്തിന് കാരണമായിത്തീരുമെന്നും ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെയും ഇമേജിനെ ബാധിക്കുമെന്നും മോദി സർക്കാരിന് ബോധ്യപ്പെട്ടു. മാത്രമല്ല പ്രശ്നങ്ങൾ സങ്കീർണ്ണമായാൽ ഈ വിഷയം ഇന്ത്യയിലൊ തുങ്ങുകയില്ല എന്നും ഇന്ത്യ മനസിലാക്കി. പ്രശ്നങ്ങൾ കൈവിട്ടുപോകുമെന്നും ഇത് ആഗോള പ്രശ്നമായി തീരുമെന്നും ഇന്ത്യക്ക് ബോധ്യമായി.

ട്രംപ് ആത്മീയ ദാർശനികനായ ക്രിസ്ത്യാനിയാണ്. ബൈഡൻ ഭരണകാലത്ത് ക്രിസ്ത്യൻ ഇൻസ്റ്റിട്യൂഷനെതിരെയും വിശ്വാസത്തിനെതിരെയും പല നിയമങ്ങൾ കൊണ്ടുവന്നിരുന്നു. ഇതു മാറ്റുകയും ക്രിസ്ത്യൻ അറ്റാക്കുകളെ ക്രിമിനൽ കുറ്റമാക്കി മാറ്റുകയും ചെയ്തു. ഇങ്ങനെ ഒരു നിയമം അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് .

അമേരിക്കയിൽ ഹിന്ദു സംഘടനകൾ പലതുമുണ്ട് .ആ രാജ്യത്ത് വളരെ സ്വാതന്ത്ര്യമായാണ് അവർ പ്രവർത്തിക്കുന്നത്. അമേരിക്കയിലുള്ള അവരോടും ട്രംപ് ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള അതിക്രമങ്ങൾ നിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകയുണ്ടായി.ട്രംപ് ഇത് വളരെ പേഴ്സണൽ ആയിട്ട് തന്നെ ഏറ്റെടുത്തിരിക്കുന്ന വിഷയമായിട്ടാണ് മനസ്സിലാക്കുന്നത്. ഇന്ത്യയിലെ ഹിന്ദു സംഘടനകൾക്ക് മുഴുവൻ സപ്പോർട്ടായി നിൽക്കുന്നത് അമേരിക്കയുള്ള ഹിന്ദു സംഘടനകൾ ആണ്.

ട്രംപിന്റെ നിർദ്ദേശങ്ങൾ ഇന്ത്യയിലെ ഹിന്ദു സംഘടനകളെയും അവർ അറിയിച്ചു.ക്രിസ്ത്യൻ സമൂഹത്തോടുള്ള കയ്യേറ്റങ്ങൾ അവസാനിപ്പിക്കാനും പ്രശ്നങ്ങൾ അതിരൂഷമാകുന്നവർക്ക് മുന്നറിയിപ്പ് നൽകാനും ട്രംപ് തയ്യാറായി. ഇതെല്ലാം വിലയിരുത്തി കൊണ്ടാണ് മണിപ്പൂരിൽ വീരേന്ദ്ര സിംഗിനെതിരെയും തീവ്ര ഹിന്ദു സംഘടന നേതാക്കൾക്കെതിരെയും നടപടികൾ സ്വീകരിച്ച് തുടങ്ങിയത്.

കള്ളക്കേസിൽ പെടുത്തി റിമാൻഡിൽ ആയിരുന്നവരെ പോലും കേസില്ലെന്ന് പറഞ്ഞ് പോലീസ് പുറത്തുവിട്ടു തുടങ്ങി.
ക്രിസ്ത്യൻ സമൂഹത്തിനെതിരെ അതിക്രമം ഉണ്ടായാൽ അപ്പോൾ തന്നെ അറിയിപ്പ് നൽകാൻ എമർജൻസി നമ്പറുകളും പോലീസ് കൈമാറി.ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ മുസ്ലീം ആക്രമണം ഉണ്ടായപ്പോൾ അതിനെ എതിർത്ത് ആദ്യം രംഗത്ത് എത്തിയത് ട്രംപ് ഭരണകൂടമായിരുന്നു.

അത്തരത്തിൽ ഒരു പ്രവർത്തനം നടത്തിയ അമേരിക്ക ചോദിക്കുന്ന പ്രസക്തമായ ഒരു ചോദ്യം ഇതാണ്.എന്തുകൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ സംരക്ഷിക്കാൻ നിങ്ങൾ നടപടികൾ എടുക്കുന്നില്ല.

ഈ പ്രസക്ത ചോദ്യത്തിന്റെ പ്രതിഫലമാണ് ഇപ്പോൾ ഇന്ത്യയിൽ ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റിക്കെതിരെ നടന്നിട്ടുള്ള അക്രമങ്ങൾക്കെതിരെയുള്ള നടപടികൾ.