ഇംഗ്ലണ്ടില്‍ ട്രെയിനിൽ കത്തി ആക്രമണം; നിരവധി പേർക്ക് ഗുരുതര പരിക്ക്: രണ്ട് പേർ അറസ്റ്റിൽ

ലണ്ടന്‍: കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറില്‍ ട്രെയിനില്‍ കത്തിക്കുത്ത്. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന നിരവധിപ്പേരെയാണ് ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.

ഹണ്ടിങ്ഡണിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. ആക്രമണത്തെത്തുടര്‍ന്ന് നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കേംബ്രിഡ്ജ്‌ഷെയര്‍ പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നിരവധിപ്പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹണ്ടിങ്ടണ്‍ സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ടു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്‌ലന്‍ഡിന്റെയും കിഴക്ക് ഭാഗത്ത് സര്‍വീസ് നടത്തുന്ന ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഹണ്ടിങ്ടണ്‍ വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹണ്ടിങ്ടണ്‍ വഴി യാത്ര ചെയ്യരുതെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍കി.

*ഐ. പി. സി പിളരുമോ ?*