വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 18-ലക്ഷം; കൂടുതൽ ആശ്രയിക്കുന്നത് യു കെ-യും കാനഡയേയും

ന്യൂഡൽഹി:വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2025-ല്‍ 18 ലക്ഷമായി ഉയര്‍ന്നു. 2023-ല്‍ 13 ലക്ഷമായിരുന്ന വിദ്യാര്‍ഥികളുടെ എണ്ണമാണ് വീണ്ടും ഗണ്യമായി വര്‍ധിച്ചത്. വിദേശകാര്യ മന്ത്രാലയമാണ് വിവിധ ആഭ്യന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിരീകരിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

കാനഡയും യുകെയുമാണ് ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ മുന്നില്‍. പഠനത്തിനായി അമേരിക്കയിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2024-ല്‍ കാനഡയില്‍ പഠിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 1,37,608 ആണ്. യുകെയില്‍ ഇത് 98,890 ആയിരുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ (യുഎസ്) 3,31,602 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 2023 കാലത്തേതിനെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ വലിയ വര്‍ധനയാണ്. ഈ കാലയളവില്‍ യുഎസില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെത്തുന്ന പ്രധാന രാജ്യമെന്ന നിലയില്‍ ഇന്ത്യ ചൈനയെ മറികടന്നു.

ജര്‍മ്മനിയിലും അയര്‍ലണ്ടിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്, ഏകദേശം 49,483 പേര്‍ ജര്‍മ്മനിയില്‍ പഠിക്കുന്നു, കൂടാതെ 2023-2024 വിന്റര്‍ സെമസ്റ്ററില്‍ 7,000-ത്തിലധികം പേര്‍ ഓസ്‌ട്രേലിയയിലും പഠിക്കുന്നു.

ഐഐടികള്‍, ഐഐഎമ്മുകള്‍ പോലുള്ള പ്രമുഖ ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ ലഭ്യമായ കുറഞ്ഞ സീറ്റുകളും ഉയര്‍ന്ന മത്സരവും കാരണമാണ് വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കാന്‍ തിരഞ്ഞെടുക്കുന്നത് എന്നാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വിദേശ ബിരുദങ്ങളുടെ ആഗോള അംഗീകാരവും അവയുടെ നിലവാരത്തെക്കുറിച്ചുള്ള ധാരണയും യുവാക്കളെ വിദേശത്ത് പഠിക്കാന്‍ പ്രേരിപ്പിക്കുന്നു.

മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളും കുടിയേറ്റ സാധ്യതകളും മറ്റൊരു ഘടകമാണ്. സ്‌കോളര്‍ഷിപ്പുകളുടെയും സാമ്പത്തിക സഹായത്തിന്റെയും ലഭ്യത വര്‍ദ്ധിച്ചുവരുന്നുണ്ട്. പ്രത്യേകിച്ച് യുകെ, ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് ലഭിക്കുന്ന സഹായം അവിടങ്ങളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും