അമേരിക്കയിൽ നിന്നും പാക്കിസ്ഥാൻ വാങ്ങിയ ആധുനിക യുദ്ധ വിമാനമായ എഫ് 16 നെ ഇന്ത്യ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വെടിവെച്ചിട്ടു. ഈ വിമാനങ്ങൾ യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കരാർ ഉണ്ട്. ചൈനയുടെ രണ്ട് J 17 വിമാനങ്ങളെയും ഇന്ത്യ വീഴ്ത്തി.
ജമ്മുകാശ്മീരിലും സമീപ സ്ഥലങ്ങളിലുമെല്ലാം ബ്ലാക്ക് ഔട്ടാണ്. വൈദ്യുതി വിച്ഛേദിച്ചു കൊണ്ട് ജനത്തെ രക്ഷിക്കാനാണ് ബ്ലാക്ക് ഔട്ട് നടപ്പിലാക്കിയിരിക്കുന്നത്. പാക്കിസ്ഥാൻ വിട്ട 50 ഡ്രോണുകൾ ഇന്ത്യ തൊടുത്തുവിട്ട പ്രതിരോധത്തിൽ തട്ടിത്തകർന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഘാർഷാവസ്ഥയ്ക്ക് ശമനം വന്നിട്ടില്ല. വിളക്കുകൾ അണഞ്ഞു കിടക്കുന്നു. ഇപ്പോഴും വെടിയൊച്ച കേൾക്കുന്നതായി ദൃശ്യമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണുകൾക്കൊപ്പം തൊടുത്തു വിട്ട 8 മിസൈലുകളെയും ഇന്ത്യ ആകാശത്ത് വച്ചു തന്നെ തകർത്തു.
പൂർണ്ണ വിവരങ്ങൾ ലഭ്യമല്ല. ജനങ്ങൾ ബങ്കറുകളിലേക്കും മറ്റ് സുരക്ഷിത മേഖലകളിലേക്കും മാറിയിട്ടുണ്ട്. ഇന്ത്യ തിരിച്ചടിക്കാൻ തയ്യാറെടുക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.




