ഗസ്സയിൽ വെടി നിർത്തൽ: ചർച്ചകളിൽ പുരോഗതി കൈവരിച്ചതായി റിപ്പോർട്ടുകൾ

ജെറുസലേം:ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള നീക്കം സജീവമാണെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും അമേരിക്ക അറിയിച്ചു . ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു വരികയാണ്. അതിനിടയിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണ്.

മധ്യസ്ഥ രാജ്യങ്ങളുടെ പുതിയ വെടിനിർത്തൽ നീക്കത്തിൽ പുരോഗതിയുള്ളതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ആക്സിയോസ്’ ഉൾപ്പെടെ വിവിധ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിലെത്തിയ ബന്ദികളുടെ ബന്ധുക്കളുമായി ട്രംപ് ഭരണകൂടം നടത്തിയ ചർച്ചയിൽ പുതിയ വെടിനിർത്തൽ രണ്ടാഴ്ചക്കകം ഉണ്ടാകുമെന്ന സൂചനയാണ് നൽകിതെന്ന് ഇസ്രായേൽ ചാനൽ 12 അറിയിച്ചു.തെക്കൻ ഗസ്സയിലും മറ്റും ആക്രമണം വ്യാപിപ്പിച്ച ഇസ്രയേൽ ഗസ്സയിലെ പ്രധാന ജലസംഭരണിയും ബോംബിട്ടു തകർത്തു.

തെക്കൻ ഗസ്സയിലും മറ്റും ആക്രമണം വ്യാപിപ്പിച്ച ഇസ്രയേൽ ഗസ്സയിലെ പ്രധാന ജലസംഭരണിയും ബോംബിട്ടു തകർത്തു. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ക്ഷാമം കുഞ്ഞുങ്ങൾ ഉൾപ്പെടെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതായി യു.എൻ അറിയിച്ചു.

ഗസ്സ വെടിനിർത്തൽ സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായും കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഗസ്സയിലേക്ക് സഹായം ഉറപ്പാക്കുന്നതിനുള്ള വെടിനിർത്തൽ നിർദേശം ഹമാസ് തള്ളുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.