മതവിദ്വേഷ പരാമർശകേസിൽ പിസി ജോർജിന് ജാമ്യം

വാർത്ത ചാനലിൽ മുസ്ലീം മതത്തിനെതിരെ വിദ്വേഷപരമായ പരാമർശം നടത്തിയതിന് എടുത്ത  കേസിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിന് 
 കോടതി ജാമ്യം അനുവദിച്ചു.  നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് പിസി ജോർജ്.

ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജിൻ്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ പിസി ജോർജ് റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 

നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനത്തിലെത്താനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.