പലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുഎൻ ഏജൻസി (യുഎൻആർഡബ്ല്യുഎ) നിരോധിക്കുന്ന ബില്ല് അംഗീകരിച്ചു ഇസ്രായേൽ പാർലമെൻ്റ് (നെസെറ്റ്). ഇസ്രയേലിലും അധിനിവേശ ജറുസലേമിലും പ്രവർത്തിക്കുന്നതിനാണ് ഏജൻസി ബെഞ്ച്മിൻ നെതന്യാഹു സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസിൻ്റെ എതിർപ്പ് അവഗണിച്ചാണ് ഇസ്രയേലിൻ്റെ നടപടി. പശ്ചിമേഷ്യയിലെ പലസ്തീൻ അഭയാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി 1949-ലാണ് യുഎൻആർഡബ്ല്യുഎ സ്ഥാപിച്ചത്.
എല്ലാക്കാലത്തും യുഎൻആർ ഡബ്ല്യുഎയെ രൂക്ഷമായി വിമർശിക്കുന്ന സമീപനമാണ് ഇസ്രായേൽ ഭരണകൂടം സ്വീകരിച്ചിരുന്നത്. ഒക്ടോബർ 7-ന് നടന്ന ഹമാസ് ആക്രമണത്തിനു ശേഷം ഗാസയിൽ ഇസ്രായേൽ സംഘർഷങ്ങൾ ആരംഭിച്ചതോടെ വിമർശനങ്ങളുടെ സ്വരം ശക്തമായി. ഇതിൻ്റെ പ്രതിഫലനമാണ് പാർലമെൻ്റിൽ അവതരിപ്പിച്ച ബിൽ. ഇസ്രായേൽ പാർലമെൻ്റിലെ 92 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 10 പേർ മാത്രമാണ് എതിർത്തത്.
ഗാസയിലെ മാനുഷിക പ്രവർത്തനത്തിൽ ഏറ്റവുമധികം ഇടപെടലുകൾ നടത്തുന്ന ഒരു യുഎൻ ഏജൻസിയെ തകർക്കാൻ ഐക്യരാഷ്ട്രസഭയിലെ ഒരു അംഗ രാജ്യം തന്നെ പ്രവർത്തിക്കുന്നത് അതിരുകടന്ന നടപടിയാണെന്നായിരുന്നു യുഎൻആർഡബ്ല്യുഎയുടെ പ്രതികരണം.
നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും സംയുക്ത പ്രസ്താവനയിലൂടെ ഇസ്രയേലിൻ്റെ പുതിയ നിയമനിർമ്മാണത്തെ അപലപിച്ചു.
“കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരായ ഞങ്ങൾ, യുഎൻആർഡബ്ലിയുഎയുടെ പ്രത്യേക അവകാശങ്ങളും അസാധുവാക്കാൻ ഉദ്ദേശിച്ചുള്ളതാണ്, ഇസ്രായേൽ പ്രസ്താവനയിൽ നിയമനിർമ്മാണത്തിൽ കടുത്ത അഭിപ്രായമുണ്ട്.”
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി പലസ്തീൻകൾക്ക് സഹായകമായ യുഎൻ ഇസ്രായേൽ ഭരണകൂടം ഗസയിലേക്കുള്ള സഹായ പ്രവാഹം പരിമിതപ്പെടുത്തുന്നതായി യുഎൻആർഡബ്ല്യുഎയും മറ്റ് മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു. ഏകദേശം 2.4 ദശലക്ഷം ആളുകൾക്ക് പ്രദേശത്ത് സംഘർഷങ്ങൾ ആരംഭിച്ച ശേഷം ഒരിക്കലെങ്കിലും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്.
ഗാസയിലെയും വെസ്റ്റ് ബാങ്കിലേയും ഇസ്രായേൽ ആക്രമണങ്ങളിൽ യുഎൻ ഏജൻസിക്കും വലിയ തോതിൽ നഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. ഏജൻസിയിലെ 223 സ്റ്റാഫുകളാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. ഏജൻസിയുടെ മൂന്നിൽ രണ്ട് സൗകര്യങ്ങളും ഇതിനോടകം നശിച്ചു കഴിഞ്ഞു.
2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരെ നടന്ന ഹമാസ് ആക്രമണത്തോടെയാണ് ചരിത്രപരമായ ഗാസ സംഘർഷം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. ഹമാസ് ആക്രമണം 1,206 ഇസ്രായേൽ പൗരൻ്റെ മരണത്തിന് കാരണമായി. അതിൽ കൂടുതലും സാധാരണക്കാരാണ് ഇസ്രായേലിൻ്റെ ഘടനയുടെ വിശദീകരണം. ഈ ആക്രമണത്തോടുള്ള ഇസ്രയേലിൻ്റെ പ്രതികാര നടപടികളിൽ ഹമാസിനെ ആക്രമിക്കുന്നു എന്ന് ഇസ്രായേൽ പ്രതിരോധ സേന പറയുമ്പോഴും കൊല്ലപ്പെടുന്നവരിൽ അധികവും സാധാരണക്കാരാണ് എന്നതാണ് വസ്തുത



