മോഷ്ടാവിനെ കണ്ട് അമ്പരന്നു; പത്തുലക്ഷം രൂപയുടെ വജ്രങ്ങള്‍ കടത്തിയ ‘തുരപ്പന്‍’ പിടിയില്‍

ബെംഗളൂരു: കെട്ടിടത്തിന് കേടു പാടുകള്‍ ഇല്ല.. താഴിട്ട് പൂട്ടിയ ഷട്ടറുകളും സെയ്ഫ്, പിന്നെങ്ങനെ ജ്വല്ലറിയില്‍ നിന്ന് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ പതിച്ച ആഭരണങ്ങള്‍ നഷ്ടപ്പെട്ടു.

അക്ഷരാര്‍ത്ഥത്തില്‍ ജീവനക്കാരും ഉടമയും ഞെട്ടി. ഒറ്റരാത്രികൊണ്ട് ഇത്രയും വിലപിടിപ്പുള്ള ആഭരണങ്ങള്‍ അപ്രത്യക്ഷമായതിന്റെ അമ്പരപ്പിലായിരുന്നു കര്‍ണാടകയിലെ തുമകുരുവിലെ വിശ്വാസ് ജ്വല്ലറിയിലെ ജീവനക്കാരും ഉടമയും. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആ ‘മോഷ്ടാവി’നെ കണ്ടെത്തിയതും, ഞെട്ടിയതും.

ആഭരണങ്ങള്‍ എങ്ങനെ അപ്രത്യക്ഷമായി എന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതോടെ സംഭവം വൈറലുമായി. ഒരു എലിയാണ് ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ കൊണ്ടുപോയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാവുകയും ചെയ്തു.

രാവിലെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കടയുടെ പൂട്ട് പൊളിച്ചതായോ, ചുമര് തുരന്നതായോ ഒന്നും കണ്ടെത്താനുമായില്ല. പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പായി കടയിലെ ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മോഷ്ടാവ് ഒരു എലിയാണെന്ന് മനസിലായത്.

എലി ആഭരണങ്ങള്‍ കടിച്ചുവലിച്ച് മാളത്തിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കണ്ടെത്തി. തുടര്‍ന്ന് മാളം പരിശോധിച്ചപ്പോള്‍ ഉള്ളില്‍ നിന്നും 10 മോതിരങ്ങളും മൂന്ന് ചെയ്‌നുകളുമുള്‍പ്പെടെ ആഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടയാണ് ഉടമയ്ക്കും ജീവനക്കാര്‍ക്കും ആശ്വാസമായത്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി