കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. നെടുവത്തൂർ സ്വദേശിനി അർച്ചനയാണ് കിണറ്റില്‍ ചാടിയത്.
80 അടിയോളം താഴ്ചയുള്ള കിണറായിരുന്നു.
കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റില്‍ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. കൊല്ലം നെടുവത്തൂരില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞു വീണായിരുന്നു അപകടം. കൈവരിയിലെ കല്ല് ഉള്‍പ്പെടെയുള്ളവ തലയിലേക്കും ദേഹത്തേക്കും വീഴുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.