മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയായെ തുറന്ന് കാട്ടി തെഹൽക മാത്യു സാമുവേൽ.
ഷാജൻ സ്കറിയയുടേത് മാധ്യമപ്രവർത്തനം അല്ല .പണം എങ്ങനെ ഉണ്ടാക്കാം എന്ന അജണ്ടയാണയാൾക്കു ള്ളത്.തന്നെപ്പറ്റിയും ഷാജൻ പലതും പറഞ്ഞിട്ടുണ്ട് .എന്നാൽ താൻ അതെല്ലാം അവഗണിക്കുകയായിരുന്നു.
സ്പോർട്സ് താരമായ ഭാര്യയുടെ പഠന കോഴ്സുമായി ബന്ധപ്പെട്ട് ലണ്ടനിൽ പോയി.അന്ന് ദീപികയിലെ സബ് എഡിറ്റർ ആയിരുന്ന ഷാജനും ലണ്ടനിലേക്ക് പോകുന്നു.അവിടെ ചെന്ന ശേഷം ഒരു വെബ്സൈറ്റ് സ്റ്റാർട്ട് ചെയ്യുന്നു.ഇതാദ്യം അവിടെയുള്ള മലയാളികൾക്ക് അനുകൂലമായിരുന്നു .ആരോ പറഞ്ഞു കൊടുത്തു അവർക്കെതിരെ പറഞ്ഞാൽ കൂടുതൽ പണം കിട്ടുമെന്ന്.ഇതാകട്ടെ പണം മുടക്കിയവരുമായി വഴക്കും കേസുമായി തീരുകയും ചെയ്തു.അവിടെ ബ്രിട്ടീഷ് സർക്കാരുമായി ബന്ധപ്പെട്ട കോടതികളിൽ കേസ് ഉണ്ടാകുന്നു.ഈ കേസുകളിൽ നിന്ന് സാജൻ സ്കറിയ ഊരിപ്പോരുന്നത് ഒരു കോടി രൂപ ശിക്ഷയായി അടച്ചിട്ടാണ്. അതായത് ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ‘കുറ്റവാളി’ ‘എന്ന് തെളിഞ്ഞ വ്യക്തിയാണ് ഷാജൻ സ്കറിയ.
മറുനാടൻ മലയാളി പലയാളുകൾക്കെതിരെയും അപകീർത്തികരമായ അടിസ്ഥാനരഹിതമായി വീഡിയോകൾ ഉണ്ടാക്കുന്നു. തൻെറ കയ്യിൽ അഞ്ചോളം തെളിവുകളുണ്ടെന്ന് മാത്യൂ സാമുവേൽ വെളിപ്പെടുത്തുന്നു. വീഡിയോകളിൽ അയാൾ പണം ചോദിക്കുന്നുണ്ട്. ഷാജനെ ചലഞ്ച് ചെയ്യാം.കോടതിയിൽ വന്നു പറയാൻ ആളുണ്ട്.
മകൾക്ക് ഓപ്പറേഷൻ ഉണ്ട്, ചാരിറ്റി ഉണ്ട് ഒരു വീഡിയോ ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ അപ്പോൾ അവരോട് ഇയാൾ ചോദിക്കും ‘എനിക്ക് എന്താണ് പ്രയോജനം’ എന്ന്.
നോക്കൂ…ഇത് മാധ്യമപ്രവർത്തനമല്ല .അതുകൊണ്ട് ഇയാൾ വെറും ഒരു യൂട്യൂബറാണ്.ശബരിമല വിഷയത്തിലാണ് ഇയാൾ കയറി വരുന്നത് .പണമുണ്ടാക്കുകയെന്ന ഒറ്റ അജണ്ട മാത്രമേ ഷജനുള്ളൂ.
അറസ്റ്റിന് മുൻപ് വസ്ത്രം ധരിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടും തുണിയുടുക്കാതെ പബ്ലിസിറ്റിക്ക് വേണ്ടി ഷോ കാണിച്ചു.ഒരിക്കലും നേരായ പത്രപ്രവർത്തകന്റെ രീതി ആയിരുന്നില്ല ഇത് .ഇയാൾ കളിക്കുന്നത് മുഴുവൻ നാടകമാണ്.
പണമുണ്ടാക്കാൻ കത്തോലിക്ക സഭയുടെയും ഹിന്ദുക്കളുടെയും ബിജെപിയുടെ മൂട് താങ്ങുന്നു.മറ്റെല്ലാവരെയും ഫ്രോഡ് എന്ന് ഇയാൾ വിളിക്കുമ്പോൾ ,സത്യത്തിൽ ഇയാൾ തന്നെയാണ് ഫ്രോഡ്. ഇതൊന്നുമല്ല സത്യസന്ധമായ പത്രപ്രവർത്തനം. ഇത് ജേർണലിസവുമല്ല . ഷാജനെ ഞാൻ ചലഞ്ച് ചെയ്യുന്നു.




