ബലൂചിസ്ഥാനിൽ സൈനിക വാഹനത്തിന് നേരെ സ്ഫോടനം: ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടു

ന്യൂഡൽഹി:ചൊവ്വാഴ്ച തെക്കൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ പാകിസ്ഥാൻ ആർമിയുടെ വാഹനം ലക്ഷ്യമാക്കി നടന്ന ഐഇഡി സ്ഫോടനത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടതായി രാജ്യത്തെ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിവായിട്ടില്ല.

ഏപ്രിൽ 15 ന് ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒരു പോലീസ് ട്രക്കിനെ ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ന്( ചൊവ്വാഴ്ച) ആക്രമണം ഉണ്ടായതെന്ന് ജിയോ ടിവിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയും റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ) മുൻകാലങ്ങളിൽ പാകിസ്ഥാൻ സൈനികരെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

മാർച്ചിൽ ബലൂചിസ്ഥാനിൽ വിഘടനവാദികൾ ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തതോടെയാണ് ബി‌എൽ‌എ ശ്രദ്ധയിൽപ്പെട്ടത്. ഈ ആക്രമണത്തിൽ 100-ലധികം സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടു എന്നാണ് ബി‌എൽ‌എ അവകാശപ്പെടുന്നത്.
—————–

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു