കാരണവർ കൊലക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിനെതിരെ ഗവർണർക്ക് പരാതി.പൊതുപ്രവർത്തകൻ പായ്ചിറ നവാസ് ആണ് പരാതി നല്‍കിയത്.പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല, പരാതി ലഭിച്ചാല്‍ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നാണ് രാജ്ഭവൻ ഇന്നലെ അറിയിച്ചിരുന്നത്.(പരാതിയുടെ പ്രസക്ത ഭാഗം)
ചെങ്ങന്നൂർ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്‍ എന്ന വനിതാ കുറ്റവാളിയെ ശിക്ഷായിളവ് നല്‍കി വിട്ടയക്കാനും, ഈ ശപാർശ ബഹുമാന്യ ഗവർണർക്ക് നല്‍കാനും തീരുമാനം എടുത്തിരുന്നു. യാതൊരുവിധ നിയമപരമായ കാര്യങ്ങളും പാലിക്കാതെയൂം, വിശദമായ നിയമോപദേശങ്ങള്‍ തേടാതെയുമാണ് ഇങ്ങനെയരു തീരുമാനം എടുത്തത്.
കാരണവർ കൊലക്കേസിലെ ജീവപര്യന്തം തടവുകാരായ മറ്റു പുരുഷപ്രതികളും, മറ്റ് നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവർക്കും യാതൊരു ഇളവുകളും നല്‍കാതെ ഷെറിന് മാത്രം ശിക്ഷാ ഇളവ് നല്‍കുന്നത് സംസ്ഥാന മന്ത്രിസഭയിലെ ഒരു ഘടകകക്ഷി മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണെന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് ജിവപര്യന്തം ശിക്ഷ ലഭിച്ച ഷെറിന് ആ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 14 വർഷത്തെ ജയില്‍വാസം കഴിഞ്ഞ മുറയ്ക്കാണ് അവർക്ക് ശിക്ഷായിളവിനായി സർക്കാർ ശുപാർശ ചെയ്തത്.
കൊടും കുറ്റവാളിയായ ഷെറിന് യാതൊരു കാരണവശാലും ശിക്ഷാ ഇളവ് നല്‍കരുതെന്നും, ഈ കാലഘട്ടത്തിനിടയില്‍ വഴിവിട്ടും, ക്രമവിരുദ്ധമായും, ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ഈ പ്രതിക്ക് ലഭിച്ച പരോളുകളെപ്പറ്റി അന്വേഷിക്കുന്നതിനായി ഒരു അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തി ഉത്തരവിടണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.




