മിസിസിപ്പിയിലെ സ്കൂളിൽ വെടിവെയ്പ്പ്: 4 പേർ മരിച്ചു, 12 പേർക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിസിസിപ്പിയിലെ ഒരു ഹൈസ്കൂളിൽ വെടിവെയ്പ്പ്. നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരെ ഹെലികോപ്റ്ററിൽ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന്റെ കാരണം കണ്ടെത്തി വരികയാണെന്നും മേയർ ജോൺ ലീ പറഞ്ഞു. വാഷിംഗ്ടൺ കൗണ്ടിയിലെ 4,000 ജനസംഖ്യയുള്ള മിസിസിപ്പിയിലെ ലെലാൻഡ് എന്ന ചെറുപട്ടണത്തിലാണ് വെടിവയ്പ്പ് നടന്നത്.

പെട്ടെന്നുണ്ടായ വെടിവയ്പ്പില്‍ നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഭയപ്പെടുന്നു.

പരിക്കേറ്റ നാല് പേരെ വിമാനം വഴിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതുവരെ വെടിവച്ചുവെന്ന് സംശയിക്കുന്ന ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ ഇരയായവരുടെ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.

വെടിവയ്പ്പ് നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം നടത്തുന്നു. സമീപകാലത്തായി അമേരിക്കയില്‍ വെടിവയ്പ്പ് സംഭവങ്ങള്‍ പതിവായി അരങ്ങേറുന്നുണ്ട്.

കഴിഞ്ഞ മാസം പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 4 പേർ കൊല്ലപ്പെട്ടിരുന്നു.

തുടർന്ന്, പാർക്കിംഗ് സ്ഥലത്ത് ഒരു അജ്ഞാതൻ നടത്തിയ വെടിവയ്പ്പില്‍ 2 പേർ മരിച്ചു. ഒക്ടോബർ 9 ന് ഹ്യൂസ്റ്റണ്‍ പ്രദേശത്ത് വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പില്‍ സംശയിക്കുന്നയാള്‍ ഉള്‍പ്പെടെ 4 പേർ മരിച്ചു എന്നതും ശ്രദ്ധേയമാണ്.